പ്ലസ് ടൂ കെമിസ്ട്രി ഉത്തര സൂചികയിലെ അപാകത ചൂണ്ടിക്കാണിച്ച് അധ്യാപകര്‍ ഇന്ന് പണിമുടക്ക് നടത്തിയത് അംഗീകരിക്കാന്‍ സാധിക്കില്ല. മുന്‍കൂട്ടി അറിയിക്കാതെയാണ് അധ്യാപകര്‍ പ്രതിഷേധം നടത്തിയത്. ഇത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കും. ഉച്ചഭക്ഷണം ക്രമീകരിക്കുക പിടിഎയുടെ നേതൃത്വത്തിലായിരിക്കും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്ക് അടുത്തുള്ള സ്കൂളുകളുകളില്‍ ക്ലാസുകള്‍ ഉറപ്പാക്കും.
സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. അതോടൊപ്പം കുട്ടികളും രക്ഷിതാക്കളും പാലിക്കേണ്ട കാര്യങ്ങളും
ഉത്തര്‍പ്രദേശില്‍ 8 വ്യാജസര്‍വകലാശാലകളും, ഡല്‍ഹിയില്‍ 7 വ്യാജ സര്‍വകലാശാലകളുമാണ് യു.ജിസി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഒഡിഷയിലും പശ്ചിമ ബംഗാളിലും 2 സര്‍വകലാശാലകളാണ് അനുവാദം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവടങ്ങളില്‍ ഓരോ വ്യാജ സര്‍വ്വകലാകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് .ജോണ്‍സ് സര്‍വ്വകലാശാലയാണ് വ്യാജമെന്ന് യു.ജി.സി കണ്ടെത്തിയിരിക്കുന്നത്.